പലതിൽ ചിലത്
-------------------------------
കതിന പൊട്ടി,പ്പൊട്ടി
കാതുപൊട്ടിയ തേവി...
നിന്റെ കാതിലെന്റെ
ഏതു പരിഭവം കേൾക്കും.
പാലഭിക്ഷേകത്തിലെന്നും
പനിക്കും തേവാ
നിന്റെ പനിച്ചൂടിനേത്
മരുന്നു ഞാനുരക്കണം.
--------------------------------
കപട കവനത്തിലും
നീ വായിച്ചു, കല്പിതം
നല്ലമനസ്സിന്റെ
കാഴ്ച
കരളുരുക്കത്തിന്റെ
നോവ്.
---------------------------------
തീഷ്ണ,മവനുടെ
ഇശ്ചാശക്തി-
യിലെന്നുടെയുയിരേറ്റണം..!!!
തിരകള്‍ക്കപ്പുറമാവേശമേറ്റ
വാക്കുകളിലുണര്‍വു
തേടി-
യണയുമ്പോള്‍,
അണച്ചു,
കിതച്ച്
ജീവിത ഭാണ്ഡം
തോളേറ്റിയൊരു
മനുഷ്യന്‍.... !
"മനുജനായ്
വാഴ്കതന്നേറ്റം
തീഷ്ണം,
മാറാതിരിപ്പതിന്നു
ശ്രമിപ്പതേറ്റമിച്ഛാശക്തിയും..."
--------------------------------
വിണ്ണിന്റെ
കണ്ണൂനീർത്തുള്ളി...
നീ മഞ്ഞാവാം,
മഴയാവാം...
മലീനസമല്ല.., നിന്റെയോരോ
നീർകണവും
പരിശുദ്ധിയുടെ
പവിഴത്തിളക്കമാർന്നത്....
-------------------------------
മറക്കുവതെങ്ങിനെ..?
മൌനങ്ങളാൽ
നാം പങ്കിട്ട
വാക്കുകൾ
നിന്റെ കണ്ണിൽ..
വാചലമായെന്നെ
പിൻ വിളി
വിളിക്കുമ്പോൾ..??
--------------------------------
ആരുനീയെന്നരുമയോടാരായു-
മരുമ സുഹൃത്തേയതും
നീതന്നെ..
ഞാനും, നീയുമിവിടെയുടൽ
വ്യതിയാനങ്ങളിലാത്മാവ്
പൂഴ്ത്തിയിരിപ്പവർ..
----------------------------------
പനിച്ച്
മൂടിപ്പുതച്ച
കിടക്കയിലും
ചൂട്..
നിന്റെ ഓർമ്മകൾ..
തനിച്ചിരുന്നപ്പോഴും
വിറയ്ക്കുന്ന
ചൂടിൽ
നിന്റെ വിരഹം..
കയ്പ്പിൻ
മരുന്ന്
ചുണ്ടോടടുത്തോൾ
നീയില്ലാ
ജീവിതം വ്യർത്ഥം..
---------------------------------
പ്രാണസമാനമീ
നിന്റെ ദർശനം,
കടാക്ഷാസ്ത്രങ്ങളേൾക്കുമ്പോള്‍
പിടയുന്ന
പ്രാണലിലൊലിക്കുന്നു
പ്രണയച്ചുടു
ചോരക്കവിതകൾ...
----------------------------------
മനസ്സനുവാദമേകുന്നീല..
നിന്റെ വരികൾക്ക്
വിരഹം
ചൊല്ലിയകലുവാൻ...
-----------------------------------
ഉഴറുന്നീയൂഴിയും
ഞാനുമെന്റെ ചിന്തയും,
ഇടം വലം
വലിയുന്ന ജീവിതമിടയിലും...
------------------------------------
ചേര്‍ത്തുവയ്ക്കുക
ഉള്‍ക്കാമ്പിലെന്നും
പ്രണയം ഋതുപോലെ..
മാറി വരുമിനിയു,മിനിയും..
എന്തിന്നുവെറുതെ
നോവോറ്റി
നീറ്റുന്നു
നീ നിത്യവും....
-----------------------------------
മനമവിടെ ഉടലിവിടെ....
ഇന്നു മടങ്ങണം മനസ്സിലേയ്ക്ക്...
മനസ്സു,മുടലും മറന്നുറങ്ങണം
അമ്മതന്‍
മടിതട്ടില്‍....
----------------------------------